Powered By Blogger
നര്‍മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ജനുവരി 10, വ്യാഴാഴ്‌ച

മുതു പരിണയം

ഒരിക്കലും നടന്നതോ നടക്കാന്‍ സാധ്യത ഉള്ളതോ ആയ ഒരു സംഭവമായി ഇതിനെ കാണരുതേ
കഥാപാത്രങ്ങളും  സാഹചര്യങ്ങളും ഒക്കെ ഭാവനയുടെ പരിമിതികള്‍ക്ക് അകത്തും,  പരിമിതി ഇല്ലാത്തത് പുറത്തും!

അയല്‍ വീട്ടില്‍ ഒരു കല്യാണ നിശ്ചയം  പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വന്നു കൂടി. 

ഇന്നേയ്ക്ക് പതിനഞ്ചു വര്‍ഷം മുന്‍പ് കഥയിലെ  അമ്മാവന് വയസ്  എഴുപതും  ചില്ലറ  ബാലന്‍സും
ചിങ്ങത്തിലെ തിരുവോണം  നക്ഷത്ര ജാതന്‍   .
തന്‍ കൈ മുന്‍ കൈയ്യായി എടുത്ത കല്യാണ ആലോചന ഉന്നം തെറ്റാതെ ലക്ഷ്യത്തില്‍ തറച്ചതിന്റെ ആവേശം
അമ്മാവനെ  യൌവ്വന യുക്തനാക്കി..
 

മരുമകന്റെ  ഏറ്റവും ഇളയ  അനിയന്റെ ,  മധ്യ വയസ്സിലാണോ  അതോ വൃദ്ധ വയസ്സിലാണോ എന്ന് ഒരു നടയ്ക്കു തീര്‍പ്പാക്കാന്‍ പറ്റാത്ത വയസ്സറിവില്‍ ,  ഒത്തിരി തേടി  തപ്പി   പിടിച്ചെടുത്ത   ഒരു മഹാ ഭാഗ്യത്തിന്റെ , അല്ലെങ്കില്‍  കേരള സംസ്ഥാന  ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചപോലെ,
ഇതി കര്‍ത്തവ്യ മൂഡരായി എല്ലാവരും  പെട്ടിയില്‍ വീണ മൂഷിക സോദരനെ പോലെ എരി പൊരി സഞ്ചാരത്തില്‍ ......

കാരണം ചെറുതല്ല , പയ്യന്‍ ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയിട്ട് കൊല്ലം പതിനഞ്ചു  കഴിഞ്ഞു. അന്നേ വയസ്സ് മുന്‍പില്‍ കേറി പോയി എന്ന് പല ബ്രോക്കര്‍മാരും പറഞ്ഞിരുന്നു
പോയി കണ്ട പെമ്പിള്ളേര്‍  കൂട്ട്കാരോട് പറഞ്ഞെന്നും അറിഞ്ഞു  "ഒരു മുതുക്കന്‍ ചെറുക്കന്‍  പെണ്ണ് കാണാന്‍ വന്നിരുന്നു എന്ന്"    സങ്കടം തോന്നാതെ ഇരുന്നുമില്ല.

എങ്കിലും ജില്ലയില്‍ ആണിന് മൂന്നു പെണ്ണ് വച്ച് ഉണ്ടെന്ന്,  പത്തില്‍ മുന്നാം സെപ്റ്റംബര്‍ പരീക്ഷയ്ക്ക് ട്യുടോറിയല്‍
കോച്ചിംഗ് എടുത്ത സാര്‍ പറഞ്ഞത് കൊണ്ടും , സ്വയം തൊഴില്‍ ചെയ്യുവാന്‍ അഭിമാനം സമ്മതിയ്ക്കാത്തത് കൊണ്ടും, അഷ്ടിയ്ക്കു വക സ്വന്തമായി  ഇല്ലെങ്കിലും വേണ്ട  "പെരുമാറാന്‍" സ്വന്തം എന്ന് പറയാന്‍ ഒരു മുറി പോലും ഇല്ലാത്തത് കൊണ്ടും   വയസ് അറിയിച്ചിട്ടും മിണ്ടാതെ നടന്നു അനിയന്‍.
അങ്ങനെ ഒരു വിഭാര്യ ദുഃഖം ആരും കാണാതെ പുര നിറഞ്ഞു വളര്‍ന്നു. 
വിളിപ്പുറത്ത് വരുന്ന ഒരേ ഒരു ഭാര്യ "ഓ. സി . ആര്‍ " ആയിരുന്നു, ഒപ്പം അതും കൊണ്ട്  അമ്മയും ചേട്ടത്തിയും ഒന്നും കാണാതെ സന്ധ്യക്ക്‌ പമ്മി പമ്മി വരുന്ന നല്ലവനായ അയല്‍വാസി ഓട്ടോ കാരനും.

പക്ഷെ രണ്ടെണ്ണം വിടുമ്പോള്‍ വിരഹം കനക്കും  അപ്പോള്‍ നേരെ അമ്മയോടൊരു ചോദ്യം
"എന്തിനീ ദുഃഖ കടലിലെറിഞ്ഞു ..."
അമ്മയും കുഴഞ്ഞു. അടുത്ത വരി ഓര്‍ത്തു.."ചെകുത്താനോടൊരു ചോദ്യം..." ഉത്തരം കിട്ടിയ പോലെ
ഒരു നാള്‍ ആണ്‍ മാലാഖയെപ്പോലെ ചിറകു വീശി എത്തി  ചേട്ടത്തിയുടെ അച്ഛന്‍ അഥവാ  നമ്മുടെ അമ്മാവന്‍   "ഡാ  അങ്ങ്  കോട്ടൂര്‍  ഭാഗത്ത്‌ ഒരു നല്ല പെണ്ണ്‍ ഉണ്ടെന്ന്  ഐരൂരെ കേശവപിള്ള അളിയന്‍ പറഞ്ഞു ..അയാടെ  പേരപ്പന്റെ ബന്ധുക്കാരീടെ  വഹേല്‍ ഒള്ള ഒരുത്തീടെ മോളാ ..തന്ത കൊച്ചിലെ കെട്ടി ഞാന്നു ചത്തതോ  മറ്റോ ആണെന്ന് പറേന്നു...എന്തായാലും ഈ രാവിലെ തന്നെ  പോയി നോക്കാം.."

കേട്ടത് പാതി  ഇട്ടു അനിയന്‍ കളം കളം ഷര്‍ട്ട്‌ ,  ഉടുത്തു  അമ്മയുടെ സെറ്റ് മുണ്ടിന്റെ കസവു ഡബിള്‍..
ചേട്ടത്തി നല്‍കിയ   യാട്ളി  പൌഡര്‍ ആകെ പൂശി .
വലതു വച്ച് അമ്മയുടെ അനുഗ്രഹം വാങ്ങി , ഇടതു വച്ച് ചെട്ടത്തീടെ ആശിസുകള്‍  വാങ്ങി
മനസാ  പ്രവാസി ചേട്ടനെ നിരൂപിച്ചു,     ഭിത്തിയില്‍ കത്തുന്ന ബള്‍ബ് ഇട്ട അച്ഛന്റെ ഫോട്ടോയെ വണങ്ങി ....
അമ്മാവനൊപ്പം  സുഹൃത്തിന്റെ ഓട്ടോയില്‍ കയറി..
"പെണ്ണിന് ഈ കുംഭത്തില്‍ മുപ്പത്തെട്ടു തെഹേം എന്നാ പറഞ്ഞേ  ..നേരത്തെ ഒരുത്തന്‍ കെട്ടി ഒഴിഞ്ഞതാ അവന്‍ മഹാ വെള്ളമാരുന്നു..ഇതൊന്നും ഇപ്പം ആരറിയാനാ .."  അമ്മാവന്‍ ചരിത്രത്തില്‍ ഗവേഷണം തുടങ്ങി.
"എന്തായാലും കാണാന്‍ കൊള്ളാമേ  അമ്മാവാ  " ചെറുക്കന്റെ ജിജ്ഞാസ  അവിടെ തീര്‍ന്നു.

"പൂവന്‍പഴമാ എന്നാ അളിയന്‍ പറഞ്ഞേ '  അമ്മാവന്‍ കാണാതെ വര്‍ണിച്ചു ..
"കാര്‍ബൈഡ് ഇട്ടു പഴുപ്പിച്ചതാന്നോ  ആ " ഓട്ടോക്കാരനും വിട്ടില്ല.
അങ്ങനെ കോട്ടൂര്‍ കരയോഗം പടി കഴിഞ്ഞു പോകവുന്നിടത്തോളം ഓട്ടോ പോയി. ബാക്കി കാല്‍ നട.
പെണ്ണിന്റെ വീടെത്തി ..പുറത്തു ആരേം കാണുന്നില്ല  ചതി പറ്റിയോ?  അവരവര്‍ മനസാ നിരൂപിച്ചതും
അടക്കിയ ഒരു തേങ്ങല്‍ മുറിയ്ക്കകത്ത് കേട്ടു ..അത് പിന്നെ ഒരു കൂട്ട കരച്ചില്‍ ആയി.
ഇത്ര രാവിലെ...വല്ല അബദ്ധോം..
അമ്മാവനും  പയ്യനും എല്ലാം ഓടി  മുറിയില്‍ കേറി...
ചട പാടാ അഞ്ചാറു പെണ്ണുങ്ങള്‍ ചാടി എഴുന്നേറ്റു ചീറി " എവിടുന്നു വരുവാ ..ഇങ്ങനാന്നോ ഒരു വീട്ടില്‍ കേറി വരുന്നത് ..?"
അമ്മാവന്‍ വിഷയം അവതരിപ്പിച്ചു .. പെണ്ണുങ്ങള്‍ പരുങ്ങി പറഞ്ഞു...
"ഞങ്ങള്‍ ആകാശ ദൂത് കണ്ടങ്ങ്‌ കരഞ്ഞു പോയി..നിങ്ങള്‍ വരുന്ന കാര്യം ഓര്‍ത്തില്ല ..ഇരുന്നാട്ടെ എല്ലാവരും "
ചെറുക്കന്‍ ഇതൊന്നും കണ്ടുമില്ല കേട്ടുമില്ല  കാണാതെ പോയ പൊന്നു തപ്പുംപോലെ  പുള്ളി ഒരേ നോട്ടം പെണ്ണിനെ കാണാന്‍ ...വിവരം പിടി കിട്ടിയ ഒരുത്തി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു
"ആ മൂലയ്ക്കത്തെ കസേരയില്‍ മുഖം പൊത്തി ഇരിക്കുന്നതാ  സരസിജ നയന ..അവള്‍  വല്ലാതെ കരഞ്ഞു പോയി ഇന്നത്തെ  എപ്പിസോഡ കണ്ട്..ആരായാലും കരേം..    എടീ  സരസേ എഴുന്നെക്കെടീ "
അപ്പോഴാ ചെറുക്കന്‍ മൂലയ്ക്ക് വീണ്ടും ഒരാള്‍ കൂടി ഉണ്ടെന്ന് കണ്ടത് . ആകെ ഒരു മരണ വീട് പോലെ കരച്ചിലും പിഴിച്ചിലും. 
സരസ, ദൂത് മുടങ്ങിയതിലെ സങ്കടം കൊണ്ടാകാം പിന്നേം കരഞ്ഞു കൊണ്ട് എഴുന്നേറ്റു..    ചിരിച്ചു !
മനസ്സില്ല മനസ്സോടെ ടി വി  സ്റ്റാന്റ്  ബൈ മാത്രം ആക്കി!!
ഒന്ന് രണ്ട്    ആണുങ്ങള്‍ എവിടെ നിന്നോ വന്നു ചിറ്റപ്പന്‍  അമ്മാവന്‍ എന്നൊക്കെ പറഞ്ഞു  പരിചയപ്പെട്ടു
എല്ലാരും ജോറായി.    വെറും വയറ്റില്‍   കാപ്പി  ഊതി   കുടിച്ചു,    ലഡ്ഡു , ഉണ്ണിയപ്പം,  സറ ലീ ബിസ്കറ്റ്  കണ്ണന്‍ പഴം ഇവയൊക്കെ ആവോളം  കഴിച്ചു  . ചെറുക്കന്റെ മനസ്സ് നിറഞ്ഞു .    കരഞ്ഞ സരസേം,  ചിരിച്ച സരസേം ഒരു പോലെ മനസ്സില്‍ പിടിച്ചു .  ഉറപ്പിനുള്ള  തീയ്യതി തീരുമാനിക്കുക മാത്രം ഇനി ബാക്കിയാക്കി.

മടക്ക യാത്ര . അമ്മാവന്‍ കഥകളി നാട്യത്തില്‍  ഒന്നിളകി ചോദിച്ചു "എങ്ങനെ.."
അതേ  ഇളക്കത്തില്‍  ചെറുക്കന്‍ പറഞ്ഞു  "എങ്ങനേം  ഒന്നുറച്ചു കിട്ടിയാല്‍ മതിയായിരുന്നു .."
വരും വഴി ടൌണിലെ തുറന്നു കൊണ്ടിരിക്കുന്ന  ബീവരെജസില്‍  വണ്ടി അടുത്തു. 
ഓ സി ആര്‍ അല്ല വാങ്ങിയത്  സെലിബ്രേഷന്‍ ഒരു ലിറ്റര്‍ തന്നെ.  കിട്ടിയ പോലെ പൊതി ഇല്ലാതെ അമ്മാവന്റെ കയ്യില്‍ കൊടുത്തു , അമ്മാവന്‍ ആകെ ഒന്ന് തുടുത്തു.
"മല്ല്യ ആയിരുന്നെങ്കില്‍ കമ്പനി തന്നെ കൊടുത്താലും അമ്മാവനോട് ഈ കടപ്പാട് തീരില്ല..."ചെറുക്കന്‍ മനസ്സില്‍ കരുതി.
വീടെത്തി.  തിണ്ണയില്‍ തന്നെ എല്ലാവരും എന്തോ അത്യാഹിതം കാണാന്‍ ഇരിക്കുംപോലെ ഉണ്ട്.
"എന്തായെടാ.." അമ്മയുടെ  വിളറിയ ചോദ്യം മുന്‍ പരിചയം കൊണ്ട് തന്നെ ..
ഇറങ്ങി ചെന്ന് അമ്മയ്ക്കൊരുമ്മ കൊടുത്തിട്ട് പറഞ്ഞു.."ഉറപ്പിക്കണം ..അത്ര തന്നെ..ഇന്നെങ്കില്‍ ഇന്ന് "
"ഇന്നിനി സമയമുണ്ടോ ...അമ്മാവാ " അമ്മ  അല്പം കാര്യമായി ചോദിച്ചു.
അമ്മാവന്‍ പഴയ സീക്കോ ഫൈവ് വാച്ചിലെ തീയ്യതി  സമയം ഒക്കെ ഒന്ന് ഹരിച്ചു ഗുണിച്ചു.
"ഇപ്പോള്‍ സമയം പതിനൊന്നു മണി , രാഹൂം ഒക്കെ കഴിഞ്ഞു ..അവരെ ഒന്ന് വിളിച്ചു ചോദിക്കാം ,,വല്യ ചടങ്ങുകള്‍ ഒന്നും വേണ്ടാ ഒന്നോ രണ്ടോ പേര് വന്നു കുറി കൈ മാറുക അത്ര തന്നെ ..അല്ലെ പിന്നെ   കന്നി  മാസം കഴിഞ്ഞേ എല്ലാത്തിനും കൂടി സമയം കിട്ടൂ.."
ചെറുക്കന് അത് കേട്ടപ്പം ബോധം മറയുന്ന പോലെ തോന്നി..അത് വരെ കാത്താല്‍ ആ കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയാലോ..
അമ്മയും മനസാ പറഞ്ഞു "മനശാന്തി അതല്ലേ എല്ലാം..ഇന്നെങ്കില്‍ ഇന്ന്.."
"മകള്‍ കൊടുത്ത മൊബൈലില്‍ അമ്മാവന്‍ പെണ്ണ് വീട്ടുകാരെ വിളിച്ചു..
സംസാരത്തിനൊടുവില്‍ കിട്ടിയ ഒരു നമ്പരില്‍ വീണ്ടും ഏതോ ഒരു അമ്മാവനെ വിളിച്ചു.. അയാള്‍ കൊടുത്ത നമ്പരില്‍ ചിറ്റപ്പനെ വിളിച്ചു ..ശേഷം കരയോഗം , മറ്റു ബന്ധുക്കള്‍, കാപ്പീം കടീം തങ്കപ്പന്‍ പിള്ളയോട് പറഞ്ഞു.. എന്ന് വേണ്ടാ അശ കൊശലെ  മൂന്നു മണിയ്ക്ക് കല്യാണം ഉറപ്പായി.!!
ഈ ചിങ്ങം മുപ്പതിന്, പതിനൊന്നു മുപ്പത്തി രണ്ടിനും , നാല്‍പ്പത്തി എട്ടിനും മദ്ധ്യേ അഭിജിത് ,  പുതിയകാവ് ക്ഷേത്രത്തില്‍ വച്ച്. 
എല്ലാരും കൈ കൊടുത്തു പിരിയും മുന്‍പ് കൊടുക്കല്‍ വാങ്ങലും ഉറപ്പിച്ചു.  മുപ്പതു പവനും ,വീതവും, പിന്നെ കല്യാണ ചെലവിനു ഒരു ലക്ഷവും. 

എല്ലാരും പോയപ്പോള്‍ സന്ധ്യയായി . ചെറുക്കനും  അമ്മാവനും  ഓട്ടോ സുഹൃത്തും കൂടി "എന്നാല്‍ ആറ്റില്‍ ഒന്ന് മുങ്ങി വരാം " എന്ന് പറഞ്ഞു  എണ്ണയും  സോപ്പും ഒക്കെ എടുത്തു.
"അച്ഛന്  കഴിഞ്ഞ ആഴ്ചയല്ലിയോ ന്യുമോണിയയുടെ മരുന്ന് തീര്‍ന്നെ "  ചേട്ടത്തി അച്ഛനോട് ചോദിച്ചപ്പോഴാ ചെറുക്കനും ഓര്‍ത്തത്‌ ..കഴിഞ്ഞ മാസം അമ്മാവനെ ചുവപ്പും നീലേം  വെട്ടം മിന്നുന്ന ആമ്പുലന്‍സില്‍  മൂക്കില്‍ ഓക്സിജന്‍ കുഴല്‍ ഒക്കെ ഇട്ടു മെഡിക്കല്‍ കോളജില്‍ കൊണ്ട് പോയ കാര്യം..
ആറ്റില്‍ കുളിച്ചു പനി കൂടി   പണി കിട്ടിയാല്‍ ഈശ്വരാ കല്യാണത്തിന് ഇനി പതിനഞ്ചു ദിവസം കഷ്ടി.
"അമ്മാവന്‍ കരയ്ക്ക് ഇരുന്നാല്‍ മതി' ചെറുക്കനും കൂട്ട് കാരനും നിബന്ധന വച്ചു. അമ്മാവന്‍ തലയാട്ടി.
കുളി ഗംഭീരമായി നടക്കുമ്പോള്‍ , ഇടയ്ക്കിടെ രാവിലെ വാങ്ങിച്ച സെലിബ്രേഷനും കൂടി കുളിയ്ക്കാന്‍ ഇറങ്ങി ..
ഒന്ന് , രണ്ട്, മൂന്ന്, നാല്  ,  നാലാമത്തെ  സെലിബ്രെഷനോപ്പം  നിനച്ചിരിയ്ക്കാതെ  അമ്മാവനും ചാടി  ആറ്റില്‍
മുങ്ങാം കുഴിയിട്ട് ആറിന്റെ മധ്യത്തില്‍ പൊങ്ങിയിട്ടു  പറഞ്ഞു
"മക്കളെ  ഈ കര്‍ക്കിടകത്തില്‍  എണ്പത്തഞ്ചു കഴിഞ്ഞു ..  ഇത് പഴയ മണ്ണാ ഇതേല്‍ ചുമ്മാ നൂമോണിയായും ഒന്നും കേറി ചൊറീകേല്ല..അതിനൊട്ടു സമ്മതിക്കുകെം ഇല്ല.. അന്നേരം പിന്നെ ഞാനൊന്നും പറഞ്ഞില്ല...ആശാന്‍ കളരീല്‍ പഠിയ്ക്കുംപം  നീന്താന്‍ പഠിച്ചതാ ...അണ്ണാനെ  മരംകേറ്റം പഠിപ്പിക്കരുതെ...മോനെ"
എല്ലാരും കുളി മതിയാക്കി. മിച്ചം വന്ന സെലിബ്രേഷന്‍ മൂന്നായി കൊടുവിച്ചു.!

ഓട്ടോ സുഹൃത്ത്‌  വിട പറഞ്ഞു.. ചെറുക്കനും അമ്മാവനും ഇരുട്ട് വാക്കിനു വീട്ടില്‍ കയറി .   അത്താഴത്തിനൊക്കെ  നിന്നാല്‍ പൊല്ലാപ്പാകും  അമ്മാവന്‍ കൊളമാക്കും . 
നേരെ  അമ്മാവനേം കൂട്ടി കട്ടിലില്‍ സ്ഥാനം പിടിച്ചു....ദൈവാധീനം  സ്വിച്ച് ഇട്ടപോലെ അമ്മാവന്‍  വായും തുറന്നു ഉറക്കമായി.. ലൈറ്റ് ഓഫാക്കി
എപ്പോഴോ ചെറുക്കനും ഒന്ന് മയങ്ങി...യക്ഷി പകരും പോലെ ഒരൊച്ച കേട്ടു ..എന്തോ അലറി പറക്കും പോലെ
ഞെട്ടി ഉണര്‍ന്നു ചെറുക്കന്‍ ലൈറ്റ് ഇട്ടു ...അമ്മാവന്റെ കെടപ്പുകണ്ട്   ഭയന്ന് പോയി 
കണ്ണ് രണ്ടും വെളിയിലേയ്ക്കു തുറിച്ചു,  പെട്ടി ഓട്ടോ സ്റ്റാര്‍ട്ട്‌ ആക്കും പോലെ ഓരോ ഒച്ചയില്‍  ഓരോരോ ട്യൂണില്‍ ശ്വാസത്തിനായി  ഞെളി പിരി കൊള്ളുന്നു.
"ഈശ്വരന്മാരെ എന്റെ കല്യാണം ...ഈ മുടിഞ്ഞ കാലനോട്‌ പറഞ്ഞതാ വെള്ളത്തില്‍ ഇറങ്ങരുതെന്ന് ഇപ്പോള്‍  ദേ  അണ്ണാന്‍ മരത്തേല്‍ കേറുവാ..." പിറ് പിറുത്തു കൊണ്ട് ചെറുക്കന്‍ ചൂട് വയ്ക്കുന്ന ഹോട്ട് വാട്ടര്‍ ബാഗിനായി ഓടി. 
ശബ്ദം കേട്ടു  എല്ലാവരും ഉണര്‍ന്നു. .. ചേട്ടത്തി കരച്ചിലും അലര്‍ച്ചയുമായി..
"ഈ കെളവനെ വീട്ടില്‍ കൊണ്ട് വിടാന്‍ ഞാന്‍ പറഞ്ഞതാ,  അല്ലേലും വയസന്മാരുടെ കൂടെ കുടിച്ചു കൂത്താടന്‍ നിക്കരുതെ എന്ന് എപ്പോഴും ഞാന്‍ പറയും.."
എഴുപതു കഴിഞ്ഞ അമ്മയുടെ ചെറുപ്പം ഓരോ തവണയും മുഴച്ചു നിന്നു.
രക്ഷയില്ല.  ചൂട് വെപ്പൊന്നും ഏക്കുന്നില്ല..അമ്മാവന്‍ അന്ത്യ ശാസ്വത്തിലെയ്ക്ക് കൂപ്പു കുത്തി തുടങ്ങി..
ഇപ്പോള്‍ ഒരു മരം മുറിയ്ക്കുന്ന യന്ത്ര കൈ വാളിന്റെ   ഒച്ച പോലെ ശ്വാസം  കേള്‍ക്കാം..

ഓട്ടോ വന്നു..അമ്മാവനെ  ചുമ്മി ഒരു മാതിരി  ഒടിച്ചു മടക്കി ഉള്ളിലാക്കി  കറങ്ങുന്ന ലൈറ്റും  അലറുന്ന സൈറനും ഇല്ലാതെ  തൊണ്ണൂറു മൈല്‍ സ്പീഡില്‍  നേരെ ഗവന്മേന്റ്റ്  ആശുപത്രിയിലേയ്ക്ക്..അപ്പോഴും അമ്മാവന്റെ ശ്വാസം വലിവ് ഓട്ടോയുടെ ശബ്ദവും കടന്നു ഉച്ച സ്ഥായിയില്‍ ..ശരീര വളവ് ഓട്ടോയുടെ പടുതായെക്കാളും വളഞ്ഞു..
"എന്റെ ദൈവങ്ങളെ ചിങ്ങം മുപ്പതു വരെ ഈ നിലവിളി ഇല്ലാതാക്കരുതെ.." എന്ന പ്രാര്‍ഥനയോടെ  ചെറുക്കന്‍ ഒരു ശിലാ ഫലകം പോലെ നിര്‍വ്വികാരനായി അമ്മാവനെയം  താങ്ങി  ഓട്ടോയില്‍ ചാരി ഇരുന്നു...
മനസ്സില്‍  നാദസ്വരം  തവില്‍  കച്ചേരി മന്ദ സ്ഥായിയിലും .....




 







2012, ഡിസംബർ 1, ശനിയാഴ്‌ച

പ്രഗ്നന്‍സി ആന്‍ഡ്‌ വേള്‍ഡ് വാര്‍


എണ്‍പത് കളിലെ   കാമ്പസിന്റെ  വര്‍ണ മേള ഘോഷങ്ങളില്‍  ഓണ തുമ്പികളായി പാറി നടന്ന കാലം !
നൂല് പൊട്ടിയ പട്ടമായി...ബ്രേക്ക് പോയ സൈക്കിളായി..

 മഫത് ലാല്‍ കോട്ടന്‍  മുണ്ടും    ചെക്ക്  അല്ലെങ്കില്‍ പ്രിന്റെഡ്‌    ഷര്‍ട്ടും  ഇട്ട്,   ഓള്‍ഡ്‌ സ്പയിസ്  ലെമണ്‍  മുഖം ആസകലം പുരട്ടി,  പൊടി  മീശ അരിഞ്ഞ്  ഒതുക്കി,   കലാ കൌമുദിയും   സംക്രമണം മാസിക ഒക്കെയുമായി  പൂത്തുലഞ്ഞ ഗുല്‍മോഹറിന്റെ   ചുവട്ടില്‍ അന്നന്നത്തെ രാഷ്ട്രീയ അജണ്ടകള്‍ ചര്‍വ്വിത ചര്‍വ്വണം ചെയ്യുമ്പോള്‍ ,  കല പില കൂട്ടി ചിറകടിച്ചു നടക്കുന്ന കുഞ്ഞാറ്റ കൂട്ടങ്ങള്‍ നിശബ്ദരായി  അല്പം വെരുണ്ട്,  ചര്‍ച്ചാ വേദി കടന്നു പിന്നെയും ചിലച്ചു പറക്കുമ്പോള്‍

ഒരു അശരീരി   വാക മരങ്ങള്‍ക്കിടയിലൂടെ
 "അളിയാ  രക്ഷിയ്ക്കണം  ആ മുടിഞ്ഞ കാലന്‍  ലാബില്‍   റെക്കോഡ് സബ്മിറ്റ് ചെയ്യാന്‍ സമ്മതിക്കുന്നില്ല ...' 
ഒരു  ശിഷ്യന്‍ ഗുരുവിനെ  ഇതില്‍ കൂടുതല്‍ എന്ത് വിളിക്കാന്‍ എന്ന് അന്ന് തോന്നി..

ഇന്നും  ചിലപ്പോള്‍ തോന്നുമ്പോള്‍ ഒരു മുടിവിനും ഈ   ഈ  യുഗത്തില്‍ സ്കോപ്പില്ല എന്ന് മനസ് പറയുന്നു, ഷെയര്‍ മാര്‍ക്കറ്റിലും   ആം വെയിലും ഗുരു ശിഷ്യന് കീഴ്പെടുന്നു,  അസാരം കൂട്ടി കൊടുപ്പിനുമോ? !!

"എന്താടാ കാര്യം"  എന്ന് ചോദിച്ചു 
 ഒന്നും ആലോചിയ്ക്കാതെ  അങ്ങ്   എടുത്തു ചാടി   ചെന്നാല്‍ എന്റെ റെക്കോഡും അങ്ങേരുടെ ദയാ വായ്പും കാത്തിരിക്കുന്നുണ്ട്   എഴുതി ഒപ്പിച്ച കാര്യം എനിക്കും റെക്കോ ഡിനും  മാത്രം അറിയാം.!  ആദ്യം കാര്യ വിചാരം ആയി..അവന്‍ പറഞ്ഞു..
' ഓ  അതെന്റെ അളിയാ,  ഉച്ചയ്ക്ക്   നൂണ്‍ പടം കാണാന്‍  ഒരു ചാന്‍സ് കിട്ടി മൂന്നര രൂപ ഒത്തു  (ഫസ്റ്റ് ക്ലാസിനു മൂന്നു രൂപ  ) നമ്മുടെ ഉദയായില്‍ പ്രഗ്നന്സി  ആന്‍ഡ്‌ വേള്‍ഡ് വാര്‍ ആണെന്നുള്ള   വാള്‍ പോസ്റ്റ്‌ നീ കണ്ടില്ലേ ?  അവന്‍ ചൂണ്ടി ...
ദൂരെ താഴെ കുഞ്ഞൂഞ്ഞു ചേട്ടന്റെ ചായ കടയിലെ വെള്ള തടി മടയില്‍  A എന്ന അക്ഷരത്തിനു നടുവില്‍ ഒരുത്തി രണ്ടു കാലും മലര്‍ത്തി പ്രസവിക്കാന്‍ കെടക്കുന്ന പടം  ഞാന്‍ സത്യത്തില്‍ അപ്പോഴേ കണ്ടുള്ളൂ ..
ഇന്ന് വെള്ളി ആഴ്ച ആണെന്നും പടം മാറുമെന്നും   അറിഞ്ഞതും അപ്പോള്‍
യുണിറ്റ് മീറ്റിങ്ങും , മുദ്രാ വാക്യം എഴുത്തും കഴിഞ്ഞു ഒരു പ്രഗ്നന്‍സിയ്ക്കും സമയം കിട്ടാറില്ല..
റെക്കോട്  തന്നെ കഷ്ടി .

പക്ഷെ സൂക്ഷിച്ചു നോക്കിയപ്പോള്‍ സിനിമാ പേരില്‍ ഒരു പന്തികേട്
"എന്തവാടാ   പടത്തിന്റെ  പേരെന്നാ നീ പറഞ്ഞെ" ....ഞാന്‍ ചോദ്യം  ഏറി ഞ്ഞു  കൊടുത്തപ്പോഴാ
സത്യത്തില്‍   അവനും പേര് ഒന്ന് കൂടെ വായിച്ചത് ...അലറി ചിരിച്ചു കൊണ്ട് അവന്‍ തിരുത്തി
"പ്രഗ്നന്‍സി ആന്‍ഡ്‌   ചൈല്‍ഡ  ബെര്‍ത്ത്‌ "  ആന്നെടാ കൂവേ സംഗതി വല്ല്യ വ്യത്യാസം ഒന്നുമില്ലാ, അല്ലിയോ " അവന്റെ ചോദ്യം ഇന്നും പ്രസക്തം!
 "എന്റെ അളിയാ   എനിക്ക് മനസ്സിലായില്ല കൂടുതലും ഹിന്ദി ആയിരുന്നു  ...
പിന്നെ നമുക്ക് പഠിയ്ക്കാന്‍ ഉള്ളതല്ലിയോ എന്ന് കരുതി പോയതാ "
അവനിലെ വിദ്യാര്‍ഥിയുടെ ആത്മാര്‍ഥത,   സത്യ സന്ധത ഒക്കെ  ഞങ്ങള്‍ മനസ്സിലാക്കി!

"നീ ഈ വിവരം നമ്മുടെ ചാമ്പയ്ക്കയോടു   പറഞ്ഞോ "  അത്ര പാവമല്ലാത്ത സുവോളജി കോര്‍ഡേററ നൂറ്റൊന്നു  ആവര്‍ത്തിയ്ക്കുന്ന സാറിന്റെ മൂക്കിന്റെ തുമ്പ്  എപ്പൊഴും  ചാമ്പയ്ക്ക നിറമാ..പിങ്ക് കലര്‍ന്ന ചുവപ്പ്  പനി നീര്‍ ചാമ്പ കാ പോലെ  തുടുത്ത് .
"പറഞ്ഞു ,  പഠിയ്ക്കാന്‍ ഉള്ളതാന്നും പറഞ്ഞു.  ,  അപ്പോള്‍ ആ കോപ്പന്‍ ചോദിക്കുവാ  പ്രഗ്നന്‍സി  മാമ്മല്‍സിന്റെ  ഒരു വിശേഷതയാ   പക്ഷെ വേള്‍ഡ് വാര്‍ ഹിസ്ടറി  ആണെന്നും അതെവിടുത്തെ സുവോളോജി  ആണെന്നും ,  അല്ലെങ്കിലും  ചൊവ്വേ നേരെ അമീബെടെ  പ്രസവം അറിയാന്‍ വയ്യാത്തവന്‍  മനുഷ്യന്റെ പ്രസവം എങ്ങനെ പഠിയ്ക്കുമെന്നും ,  കൊണ്ട് പോടാ റെക്കോട്  എന്നും  ,  നീ  വല്യ A കണ്ടോണ്ടു പോയതാന്നും  "

സംഗതി ഏതാണ്ടല്ല മൊത്തം പിടി കിട്ടി.  അവന്റെ അജണ്ട എന്തായിരുന്നെന്നും .
നേരെ സുവോളോജി ബ്ലോക്കില്‍ എത്തി, മുറിയില്‍   ചാമ്പയ്ക്ക സാറും ശാന്തമ്മ സാറും തമ്മില്‍ ഒരു  ജീവ ശാസ്ത്ര സംവാദം നടക്കുന്നു ...
"ഈ സിനിമയൊക്കെ സയന്‍സ് ആണെന്നും പറഞ്ഞു പിള്ളേരെ പറ്റിയ്ക്കുന്ന ഇവന്മാരെ മുക്കാലിയില്‍ കെട്ടിയിട്ടു തല്ലണം   ..കാണാന്‍ പോയവനെയും " ശാന്തമ്മ ടീച്ചര്‍ ഉറഞ്ഞു തുള്ളുന്നു..
"ഹെന്ത് രസമാ പെണ്ണുങ്ങടെ പ്രസവം കാണാന്‍ ചുമ്മാ നാണമില്ലാതെ  ..
എന്റെ ആദ്യത്തേതിന് ഞാന്‍ ഹസിനെ പോലും വിളിക്കരുതേ എന്ന് പറഞ്ഞിരുന്നു ഡോക്ടറോട് ..
ഒരു പട്ടി പ്രസവിയ്ക്കുന്നത് കാണാന്‍ പോലും അറപ്പാണ് ..കാര്യം  ബയോളജി ഒക്കെ തന്നെ എന്നാലും എല്ലാത്തിനും എല്ലാത്തിനും ഇല്ലിയോ ഒരു മറ, ഒരു പ്രൈവസി "

ചാമ്പയ്ക്ക സാര്‍ എന്തോ അപരാധം പറ്റിയ പോലെ ഞങ്ങളെ സാകൂതം നോക്കി എന്നിട്ട  എന്നോട്   " എന്താടാ  നീയും പോയോ വേള്‍ഡ് വാര്‍ കാണാന്‍ ..എടാ  പോയത് പോട്ടെ അതിന്റെ പേരെങ്കിലും നേരെ ചൊവ്വേ പറയാമായിരുന്നു ഇവന് ..അതെങ്ങനാ  ഇന്ഗ്ലീഷിനു  നാലാ മാര്‍ക്ക്‌ "
"ഓ ഇവമ്മാരന്നോ  കഥാ പാത്രങ്ങള്‍   ..പോയില്ലെങ്കിലെ അത്ഭുതമുള്ളൂ .."  ശാന്തമ്മ ടീച്ചറിന്റെ കണ്ണിലെ കരടായ ഞാനും ആ കമന്റില്‍ പെട്ടു...

"പോട്ടെ സാറേ ഒരു തവണ ക്ഷമിയ്ക്കണം ..അവന്റെ റെകോഡ്   .."എന്റെ അര്‍ധോക്തി അറിഞ്ഞു സാര്‍ രണ്ടു പേരുടെയും  റെകോഡ്  എടുത്തു മുന്നിലേയ്ക്കിട്ടു തന്നു.  "കൊണ്ട് പോയി ബോനഫൈ ചെയ്യിനെടാ "
മെല്ലെ അതെടുത്തു അന്നത്തെ ചമ്മല്‍ മുഴുവനാക്കി ഞങ്ങള്‍  സ്ഥലം കാലിയാക്കി.

"ഡാ പുല്ലേ ഏതെങ്കിലും പോസ്ടറില്‍ A കണ്ടാല്‍ കാശും കടം വാങ്ങി അങ്ങ് പോയെക്കണം ..മണ്ണും പിണ്ണാക്കും അറിയാതെ കൂത്ത്‌ കാണാന്‍ .."
എന്റെ അരിശം  അവനോട് തീരുന്നില്ല  ,  വേള്‍ഡ് വാര്‍ കണ്ട ലിസ്റ്റില്‍ എന്നെയും ആ ടീച്ചര്‍ പെടുത്തി കളഞ്ഞു..കണ്ടിരുന്നെങ്കിലും വേണ്ടില്ല.

ഈ പഴയ സംഭവം ഇപ്പോള്‍ പുതിയ വെള്ളിത്തിര  പ്രസവവും  വേള്‍ഡ് വാറുമായി  ഒത്തിരി സാദൃശ്യപ്പെടുന്നു.
 ഇതെങ്കിലും ഒന്ന് കാണുക തന്നെ.

ഭാര്യയുടെ പ്രസവത്തിനു ലേബര്‍ റൂമിന്റെ വാതുക്കല്‍ നിന്ന് എത്തി നോക്കിയാ എന്നെ "ആണുങ്ങള്‍ക്ക് ഇവിടെ എന്താ കാര്യം "എന്ന് ചോദിച്ചു വെരുട്ടിയ  ലേഡി ഡോക്ടരോടുള്ള മധുര പ്രതികാരവും ആകും!
"ഞാന്‍ അകത്തു കെടക്കുന്ന ഇന്നാരുടെ ഭര്‍ത്താവ്"
 എന്ന് പറഞ്ഞപ്പോഴും അവര്‍ പറഞ്ഞു "എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാം" ..
ഒരു ബെഞ്ച് ചൂണ്ടിക്കാട്ടി "അവിടെ പോയി ഇരിക്കൂ "എന്ന് ഒരു ഹെഡ് മാസ്ടര്‍ പരുവത്തില്‍ പറഞ്ഞു കളഞ്ഞു!..  ചൂരല്‍ കയ്യില്‍ ഇല്ലായിരുന്നു എന്ന് മാത്രം!!
അന്നേ വിചാരിച്ചതാ ഇതിനകത്ത് എങ്ങനെയെങ്കിലും ഒന്ന് കടന്നു കൂടണം എന്ന്.
ഇന്നുവരെ അതിനു കഴിഞ്ഞില്ല  സിനിമയില്‍ എങ്കിലും "വെവരം " അറിയാമല്ലോ.
ദൈവമേ "സെന്‍സര്‍ ബോര്‍ഡു" വയ്ക്കാതെ തള്ളേം പിള്ളേം ഇങ്ങു വന്നാല്‍ മതിയായിരുന്നു.

വീട്ടില്‍ ഒരു വേള്‍ഡ് വാര്‍ ഉണ്ടാകാം ..കാരണം പെണ്ണുമ്പിള്ള പറയുന്നത് കേട്ടു
"വന്ന് വന്ന് ഇനി പേറിനും  വീഡിയോകാരന്മാര്‍  ചന്തീം തിരിഞ്ഞു നിന്ന് പടം പിടിക്കുന്ന കാലം വരും  അങ്ങ് ദൂരെ ഇരിക്കുന്ന  കെഴങ്ങനു കാണാന്‍ എന്നും പറഞ്ഞ്...
പതിച്ചീം   മിഡ് വൈഫും പോയി..എല്ലാം സിസേറിയനും ആയി..
ഇനിയിപ്പം ഇതിനും ആശുപത്രിയില്‍  കാശ് നേരത്തെ കെട്ടി വയ്ക്കണ്ടി  വരുമോ കൃഷ്ണാ ...
അതെല്ലാം പോട്ടെ ഏതെങ്കിലും പെണ്‍ താരം     പൈല്‍സിനും മറ്റും നടത്തുന്ന  ഓപ്പറേഷനും പിടിച്ചു നമ്മളെ കാണിക്കുമോ .. ഒരു വിരഹ ചിത്രം എന്നും പറഞ്ഞ്..
അതൊക്കെ പോട്ടെ ആ മുറിച്ച കഷണവും പൊക്കി പിടിച്ചു  ഏതെങ്കിലും അവാര്‍ഡു വാങ്ങാന്‍ മന്ത്രി മുഖ്യനുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമോ... "

ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിയ്ക്കും അത് ഭാര്യ ആയാലും.






2011, ജൂലൈ 16, ശനിയാഴ്‌ച

കര്‍ക്കിടക കിറ്റ്‌.

ചുമ്മാ മഴ കാണാന്‍ എന്തൊരു സുഖം..
ആടി ഉലയുന്ന ഇല ചാര്‍ത്തുകള്‍ക്കിടെ അലറി പെയ്യുന്ന മഴയുടെ സ്വരം..
എന്നിലേയ്ക്ക് നീണ്ടു വരുന്ന കുളിരിന്റെ കൈ വിരലുകള്‍ എന്നെ തഴുകി..ഒഴുകി..
മനുഷ്യ ജന്മത്തില്‍ ഈ അനുഭവം  എങ്കിലും  ഒന്ന് കൊണ്ടും പകരം വയ്ക്കാന്‍ പറ്റുമോ?

"പിന്നെ വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്തിനാ..അവിടല്ലിയോ മഴ തുണീം പറിച്ചു ചാടുന്നെ.."എന്നും ഓര്‍ത്തു പോയി..
അങ്ങനെ വഴി അരികില്‍ മഴയും നോക്കി  നിക്കുമ്പോള്‍....
അയലത്തെ സുന്ദരന്‍ ചേട്ടന്‍ "എണേ കോണെ" എന്ന്  കാറ്റില്‍ ആടുന്ന കാലന്‍ കുടയും  നിവര്‍ത്ത് പിടിച്ചു
മുണ്ട്  ഒരു മാതിരി ബിക്കിനി പോലെ പൊക്കി കെട്ടി ഉണങ്ങി കൊട്ടനടിച്ച ചന്തി പകുതി കാട്ടി..
കയ്യില്‍ ഒരു സഞ്ചിയുമായി കൂനി കൂനി  ദാ വരുന്നു..
നടപ്പും ക്യാറ്റ് വാക്ക് പോലെ..സഞ്ചിയ്ക്ക് ഭാരം ഉണ്ടെന്നു തോന്നുന്നു..

ഈ പകര്‍ച്ച പനിക്കാലത്ത് ഇങ്ങേര്‍ ഇതെവിടെ പോയി..വീട്ടില്‍ ഇരുന്നാല്‍ തന്നെ തണുത്തു വിറയ്ക്കും പിന്നെ വയസു നോക്കാതെ മഴ നനഞ്ഞാലോ...
ചക്ക  മാങ്ങാ കാലം കുഴഞ്ഞു മറിഞ്ഞു   കിടക്കുമ്പോള്‍  ഈച്ചയും മഴ പോലെ.. അപ്പൊ പിന്നെ ഈച്ച പനിയും പെരു മഴ പോലെ..വരട്ടെ ചോദിക്കണം..

സുന്ദരന്‍ ചേട്ടന്‍ അടുത്ത് വന്നു . നിന്നു. ഒന്നു  ചിരിച്ചു.  മഴ വീണ്ടും ശക്തി സംഭരിച്ചു കൂട്ടിനു കാറ്റും.
"എന്റെ ചേട്ടാ ഈ മഴ ഇങ്ങനെ നനയാതെ ഈ തിണ്ണയ്ക്ക് കേറി നിന്നാട്ടെ "
ഞാന്‍ വീടിന്റെ തിണ്ണ യിലേക്ക്  ചേട്ടനെ ക്ഷണിച്ചു..

ചേട്ടനും ആശ്വാസമായ പോലെ. കുട മടക്കി ഒരു മൂലയില്‍ വച്ച്  സഞ്ചി ആകമാനം തൂത്തു തുടച്ചു തിണ്ണയുടെ മറ്റൊരു കോണില്‍ ചാരി. ബിക്കിനി അഴിച്ചു പറിച്ച് ചുറ്റും ഒന്നു നോക്കി കുടഞ്ഞു വീണ്ടും ഉടുത്തു.
നിക്കര്‍ എന്ന് പറയാനും മാത്രം എന്തോ ഒരു കഷണം തുണി അടിയില്‍ കണ്ടു.
ജോക്കി " അല്ലേയല്ല.  ബാനര്‍ പോലെ ഇലാസ്ടിക്കും ഇല്ല.
ഏറിയാല്‍ ഒരു വി ഐ പി . കാലത്തിനൊത്തു ഒരു മാറ്റം  ഒരു  പാവം ബിലോ പോവര്ടി ലൈന്‍ നിക്കര്‍.

പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തെ പിള്ളര്‍ പാന്റിന് മുകളില്‍ ആണല്ലോ അടി വസ്ത്രം ധരിക്കുന്നത്
"ജനറേഷന്‍ ഗ്യാപ്പും" വേണേല്‍ കാണാം!
അത് വച്ചു നോക്കുമ്പോള്‍ ചേട്ടന്‍ ഇത്രെമെങ്കിലും "അഹമേ " അണിഞ്ഞല്ലോ!! സുകൃതം !!


ശേഷം ഒരു ബീഡി എടുത്തു നന്നായി കൈ വെള്ളയില്‍ തിരുമ്മി ചൂടാക്കി ..തീപ്പെട്ടി ഉരച്ചു
രക്ഷയില്ല ..കാറ്റ് ആ കൊള്ളി ഊതി കെടുത്തി.
അടുത്ത കൊള്ളി ഒരു മാതിരി കത്തിച്ചു ബീഡിയില്‍ എത്തിച്ചു. മഴയുടെ തണുപ്പില്‍ ബീഡി പുകയുടെ മണം..
ആത്മാവ് ചൂടാകുന്ന മണം പോലെ .. ബാര്‍ബക്യു! ..
കട്ടന്‍ കാപ്പീം വടേം കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ മഴ ഒരു വിപ്ലവം ആക്കാമായിരുന്നു.

പുക ഊതി പറപ്പിച്ചു  എന്നിട്ട്  ചേട്ടന്‍ എന്നോട്
"നീ അറിഞ്ഞില്ലിയോ നമ്മുടെ സൊസൈറ്റിയില്‍ കര്‍ക്കടക കിറ്റ് കൊടുക്കുന്നു. അതാ ഈ സഞ്ചി...ഈ മുതു മഴയത്തും എന്താ ക്യൂ..ആണും പെണ്ണും മത്സരമാ..
"
സത്യത്തില്‍ അപ്പോഴ  ഞാന്‍ സഞ്ചി ശ്രദ്ധിച്ചത് ..ഏതോ ഒരു ആയുര്‍വേദ ഫര്‍മസിയുടെ പരസ്യം പതിച്ച തുണി സഞ്ചി...ഒരു കുട്ടി ചാക്കിനോളം വലിപ്പം. പത്തിരുപതു കിലോ തൂങ്ങും .
"അയ്യോ ചേട്ടാ ഞാന്‍ കരുതി ഇത് വീട്ടിലേക്കു വേണ്ട എന്തെങ്കിലും പല ചരക്കോ , പച്ച കറിയോ ആയിരിക്കുമെന്ന് . ഇത്രേം  വലിപ്പം?"

" ഡാ  ഇതിനകത്ത്  ഈ കര്‍ക്കടകം കഴിച്ചു കൂട്ടാന്‍ ഒരാള്‍ക്കുള്ള സകല ഗുലാബീം ഉണ്ട്.  വരുന്ന മാസം നോ പച്ചക്കറി നോ പലചരക്ക് .  ഒന്ളി മെഡിക്കല്‍ കഞ്ഞി..നൂറു ശതമാനം പ്രകൃതി അതിന്റെ കൂടെ..നീ നോക്കിക്കേ.."  ചേട്ടന്‍ അതും പറഞ്ഞു കൊണ്ട്  സഞ്ചിയുടെ വാ തുറന്നു ഓരോ കെട്ടുകളായി പുറത്തെടുത്തു..

ആദ്യം എടുത്തത്‌ സാക്ഷാല്‍ ശ്രീരാമനും അനിയന്‍ ലക്ഷ്മണനും കൂടി നിക്കുന്ന പുറം താളുള്ള അധ്യാത്മ രാമായണം പ്ലാസ്റിക്  ഉറയില്‍ പൊതിഞ്ഞത്.
"മൂന്നു തരത്തില്‍ വായിക്കാം ഇരുന്നും കിടന്നും നിന്നും പിന്നെ കണ്ണട വച്ചോ ലെന്‍സ് വച്ചോ  നമ്മുടെ ഇഷ്ടം പോലെ "  ചേട്ടന്‍ കവലയിലെ വില്പനക്കാരനെ പോലെ കസറി.
പിന്നെ എടുത്തത്‌ ഒരു സി ഡി പ്ലെയറും കുറെ ഭക്തി പുരാണ സി ഡി കളും.
"ഇത് രാമായണത്തിന്റെ കൂടെ ഫ്രീ, നമുക്ക് എപ്പോള്‍ എവിടിരുന്നും രാമായണം കേള്‍ക്കാം ..ഭക്തി പാട്ടുകള്‍ കേള്‍ക്കാം ..അടുത്ത മാസം പഞ്ഞ മാസമല്ലേ  ഭഗവാനുമായി കൂടുതല്‍ അടുക്കണം..രാമ രാമ"
ഇതും പറഞ്ഞു ചേട്ടന്‍ അടുത്ത പൊതി എടുത്തു  കാമ ദേവന്റെ പടമുള്ള ഒരു ലേഹ്യ കുപ്പി.
പേര്  "മദന കര്‍ക്കിടക വാജി ലേഹ്യം.."  പേര് പോലെ എനിക്കൊന്നും മനസിലായില്ല .

എന്റെ വിഷമ സ്ഥിതി കണ്ടു ചേട്ടന്‍ ആ ഐറ്റത്തിന്റെ ഇന്‍സ്ട്രക്ഷന്‍ മാന്വല്‍ എടുത്തു..വായിച്ചു..
"കര്‍ക്കിടക മഴയിലും തണുപ്പത്തും  യയാതിയെപ്പോലെ യൌവ്വനം കൊണ്ട് തിമിര്‍ക്കണ്ടേ?
നായ്ക്കുരണം , അശ്വഗന്ധം..അരച്ച് പരുവപ്പെടുത്തി... "
ഒന്നു പരുങ്ങി അതെടുത്തു സഞ്ചിയ്ക്ക്  അകത്തേയ്ക്ക് വച്ചു.
"ഈ വയസാം കാലത്ത് എന്തോ എടുത്തു വച്ചു തിമിര്‍ക്കാനാ ..പിന്നെ ചുമ്മാ ഇരിക്കട്ടെ റബ്ബറ് വെട്ടുന്ന പുരുഷന് കൊടുക്കാം." ഈ കുന്തം വേണ്ടാരുന്നു..ചേട്ടന്‍ പോരായ്മകളെ സ്മരിച്ചോ ആവോ..

പിന്നെ വലിച്ചു ഊരി എടുക്കുന്നു നെടുങ്കന്‍ ഒരു സഞ്ചി.."കര്‍ക്കിടക കഞ്ഞി കിറ്റ്‌ ..മുപ്പത്തി ഒന്ന് ദിവസം മുപ്പത്തി ഒന്ന് വിധം.രാമ രാവണ യജുര്‍ വേദ സംഹിത ആചാര്യ വിധി പ്രകാരം.." ഒരു പടി മുന്നില്‍ ആയുര്‍വ്വേദം കടന്നുവോ? ആവോ...
കിറ്റ്‌ തുറന്നു ..പലതരം കുഞ്ഞി കവറുകള്‍..ഒന്നില്‍ ബി ടി മുതിര വിത്ത് ..ഒന്നില്‍ നാടന്‍ കര്‍ക്കിടക കഷായ വേരുകള്‍ ഉണ്ടാകുന്ന ചെടികളുടെ ഹൈ ബ്രീഡ് വിത്തുകള്‍..ഉണങ്ങിയ വേരുകള്‍..കഞ്ഞി ഉണ്ടാക്കുന്ന വിധം..തമിഴ് നാട്ടിലെ ഏതോ അരി ..നെയ്യ് ...(ഏതായാലും കേരളത്തിലെ വിലാസം ഒന്നിനും ഇല്ല..ജെ സി ബി എല്ലാ വിത്തുകളും പറിച്ചു കഴിഞ്ഞു എന്ന് കൊച്ചു പിള്ളാര്‍ക്കും അറിയാം..!!)

എന്നിരിക്കെ എനിക്കൊരു സംശയം "ചേട്ടാ ..ഈ വിത്തുകള്‍ മുളപ്പിച്ച് എന്ന് കഞ്ഞി കുടിക്കാനാ..വേരുകള്‍ എല്ലാം ഉണങ്ങി..പണ്ട് അമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് കുഴി പരുത്തി വേരൊക്കെ ഇടിച്ചു പിഴിഞ്ഞ് കഞ്ഞിയില്‍ ചേര്‍ക്കുമെന്ന് ..ഇതിപ്പോ എന്തോ വേരാ, എങ്ങനെ പിഴിയും..?"

അപ്പോള്‍ ചേട്ടന്‍ പിന്നെയും എടുക്കുന്നു ഒരു സി ഡി ..."കഞ്ഞി പ്രിപറെഷന്‍ ടൂള്‍ " എന്ന് എഴുതി കണ്ടു...
ഒപ്പം ഒരു കഞ്ഞി കുക്കറിന്റെ ഓപറേഷന്‍ മാന്വലും..എന്റെ ദൈവമേ ചേട്ടന്‍ പൊക്കി എടുക്കുന്നു അടിപൊളി കുക്കറും പാത്രങ്ങളും..

'ഡാ , നീ കണ്ടോ പണ്ടത്തെ പോലെ അല്ല ..എല്ലാത്തിനും ഒരു ചിട്ടേം അടുക്കും ഉണ്ട്. വെറുതെ പൈസ കൊടുക്കുനതല്ല..

അപ്പോള്‍ എനിക്കും സംശയം...ചോദ്യം.."ചേട്ടാ ഈ കിറ്റിനു എത്രയാ പണം?"

ചേട്ടന്‍ ഒന്ന് ചിരിച്ചു..എന്നിട്ട് പറഞ്ഞു..."മോനെ ആരോഗ്യമാ വലുത്..പണം പിന്നെ..പണ്ടൊക്കെ വല്യ കുടുംബക്കാരും പണക്കാരും ഒക്കെയേ ഇത് കഴിചിരുന്നുള്ളൂ ...സാധാരണക്കാരന്റെ ഇടയിലേയ്ക്കു ഇതൊക്കെ ഇറങ്ങി വന്നത് ആരുടെയോ ഭാഗ്യം..അപ്പോള്‍ ഒരു കിറ്റിനു അയ്യായിരം കൊടുക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ?.....തന്നെയുമല്ല സി ഡി പ്ലെയറും കുക്കറും എല്ലാം ഫ്രീ..."

എനിക്ക് തല കറങ്ങി...എന്നാലും ചോദിച്ചു..'ചേട്ടാ ഇത്രേം പണം...?"

"ഓ, അതൊന്നും ഒരു പ്രശനമെയല്ല .... റേഷന്‍ കാര്‍ഡ് കൊടുക്കണം..സൊസൈറ്റി ലോണ്‍ തരും നമ്മള്‍ മാസം തോറും അങ്ങ് അടചേച്ചാ മതി...എന്റേത് പത്തു തവണയാ ...ഇനി ചിങ്ങം തൊട്ടു അടവ് തുടങ്ങണം..എന്നാലും ഒരു കാര്യത്തിനല്ലേ.."

എന്നിട്ട് ചേട്ടന്‍ സഞ്ചിയില്‍ നിന്ന് വീണ്ടും ഒരു ചെറിയ പൊതി എടുത്തു..തുറന്നു..
ലോ മൊട്ടില്‍, പരസിറ്റ് അമോള്‍ ആസ്പിരിന്‍ മുതലായ ആയുര്‍വേദ മരുന്നുകള്‍ വേറെയും!

"ഡാ , അഥവാ ഇത് വല്ലോം കഴിച്ചു നമുക്ക് വല്ല എനക്കെടും തോന്നിയാല്‍ ഇതേല്‍ വല്ലോം അങ്ങ് കഴിച്ചാല്‍ എല്ലാം മാറും..ഇതും പ്രകൃതിയാ.. "

"ഹനുമാന്‍ മരുത്വാ മല കൊണ്ട് വന്നപ്പം ..ഈ മരുന്നുകള്‍ ഇവിടെ വീണു പോയി മോനെ.."

സംസാരം നീണ്ടത് അറിഞ്ഞില്ല..രാമായണ പാരായണം എവിടെ നിന്നോ മൈക്കില്‍ കൂടി ഒഴുകി എത്തി..
"വിശുദ്ധം വരം സച്ചിദാനന്ദ രൂപം.."

മഴ തോര്‍ന്നിരുന്നില്ല..ഞാനും ചേട്ടനും ഓരോ മൂലയില്‍ കര്കിടക കഞ്ഞി മനസാ സ്മരിച്ചു ..ശ്രീ രാമ ജയാ..
കാലം പോയ പോക്ക്..
ത്രേതാ യുഗത്തിലെ കഞ്ഞി കിറ്റ് എന്നാണാവോ ഇനി വയറ്റു പെഴപ്പിനായി രാമ ലക്ഷ്മണന്‍ മാര്‍ വീട് വീടാന്തരം കൊണ്ട് വരുന്നത്..
ഹനുമാന്‍ ബ്രാന്‍ഡ്‌ അംബാസ്സടര്‍ ആയി...സീത സെയില്‍സ് ഗേളും..
"ഡാ , ഞാന്‍ പോകുന്നു അവിടെ ഭാര്‍ഗവി വയ്യാതെ ഇരിക്കുവല്ലിയോ..കിറ്റും കോപ്പുമൊന്നും കൊടുത്തില്ലേലും കണിയാന്റെ കഷായം ആവര്‍ത്തിക്കണം..
ഇത് ചുമ്മാ പിള്ളാര്‌ കളിയാന്നോ.....

മഴ ഉള്ളത് വച്ച് തകൃതിയായി..പഴയത് പോലെ ഗരിമ ഇല്ലെങ്കിലും..താനെ പറയും പോലെ..

കര്കിടകമേ ...മാപ്പ്.

2009, ജൂൺ 24, ബുധനാഴ്‌ച

പൂതനാ മോക്ഷം.

ന്യൂസിലന്ടുകാരന്‍ സായവ് പരീക്ഷിച്ചതാണ് അല്ലാതെ ഇവന്റെ ഒന്നും അഹംകാരമോ അതി ബുദ്ധിയോ അല്ല.


ചേച്ചിമാര്‍ ക്ഷ മ. ഫാസ്റ്റ് ഫുഡ്‌ ..ജി .എസ്‌. എം. അനിയത്തിമാരും...


ഇന്നലെ എവിടെയോ കണ്ടു ഹിടുംബന്‍ ശരീരം ഉള്ള സ്ത്രീകള്‍ മൊത്തത്തില്‍ ഒരു തരം വയ്യ വയ്യായ്കക്കാരാ പോലും..
അവര്‍ക്ക്‌ ഒന്നിനോടും അത്രക്കങ്ങു താല്പര്യം പോര..എന്നലോട്ടുണ്ടുതാനും..തിന്നാന്‍..!

അങ്ങനെ നോക്കുമ്പം പുരാണത്തിലുള്ള പല പല ...രാക്ഷസി ..യക്ഷി..മറുത ഒക്കെ ..എന്റമ്മോ..
എഴുതിയവന്റെ പൊഹ കണ്ടു കാണും.

ചുമ്മാതല്ല ലോകൈക സുന്ദരികള്‍ അരയില്‍ എന്തോ ഉടുത്താലും ഇരിക്കാത്തത്‌...
ഒരു മാതിരി നാഗസ്വരം പൊതിഞ്ഞ പട്ടു തുണി പോലെ.

ശിവനെ സായിപ്പിന്റെ പഠനമൊന്നും പെണ്ണുമ്പിള്ള അറിയരുതേ.!! അവളെ പറ്റി ഞാന്‍ പറഞ്ഞുണ്ടാക്കിയതാണെന്ന് വരും...പിന്നെ പുരാണം എഴുതിയവന്റെ അതെ വിധി...